Tuesday, September 20, 2011

ഗുരുദക്ഷിണ



"ദേവു ചേച്ചീടെ മോള്‍ ആമിയല്ലേ?" - മാസത്തില്‍ ഒരിക്കലുള്ള ഫ്രൂട്ട് ക്ലീനപ്പിനിടയിലെസുഖശയനത്തെ ഭേദിച്ചുകൊണ്ടാണ് ബ്യൂട്ടീഷന്റെ പൊടുന്നനെയുള്ള ചോദ്യം കാതില്‍ മുഴങ്ങിയത്. ഫേസ്പായ്ക്ക് ഇടുമ്പോള്‍ സംസാരിച്ചാല്‍ മുഖത്ത് ചുളിവുകള്‍ വന്നേക്കുമെന്നുള്ള സൗന്ദര്യശാസ്ത്രത്തിലെ ആദ്യപാഠം നന്നേ അറിവുള്ളതുകൊണ്ട് "അതെ" എന്ന ഭാവത്തില്‍ ഞാന്‍ തലകുലുക്കുക മാത്രം ചെയ്തു. "എന്നെ മനസ്സിലായില്ലേ?, ത്രെസിയാമ്മ ടീച്ചറുടെ മരുമകള്‍, ആനി". ആളെ ഇപ്പഴും ശരിക്കും മനസിലായില്ല എന്നത് എന്‍റെ മുഖത്ത് നിന്നും നല്ല വൃത്തിയായി വായിച്ചെടുത്ത ആനി ഒരു വരികൂടി ചേര്‍ത്തു - "ആമിയെ കളരിയില്‍ അക്ഷരം പഠിപ്പിച്ച ത്രെസിയാമ്മ ടീച്ചറുടെ മകന്റെ ഭാര്യ!".

Thursday, August 18, 2011

കാണാമറയത്തെ മുത്തശ്ശന്‍

മുത്തശ്ശനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്നെ ഒരു നോക്ക് കാണാന്‍ കാത്തുനിന്നില്ല എന്ന് വേണം പറയാന്‍. പക്ഷെ ഞാനീ അപ്പൂപ്പനെ അറിഞ്ഞിട്ടുണ്ട്, ഒന്നല്ല, ഒരായിരം വട്ടം.ട്ടാം ക്ലാസ്സില്‍ മലയാളത്തിന്‍‍‍‍‍‍‍ നൂറി‍ല്‍ നൂറ് കരസ്ഥമാക്കിയതിനു ടീച്ചറുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കൊച്ചുമകളുടെ മുഖം കണ്ട് ദൂരത്തെവിടെയോ ഒളിച്ചിരുന്ന് കോരിത്തരിച്ച മുത്തശ്ശന്‍, ബിരുദത്തിനു literature എന്ന പൂതി ഉള്ളില്‍ ഊതിതെളിപ്പിച്ചുത്തന്ന രൂപമറിയാത്ത പിതാമഹന്‍, പിന്നെ, എഴുത്തിന്‍റെ ആദ്യപടികള്‍ ചവിട്ടി ക്കയറവേ കൈപിടിച്ചു താങ്ങായി കൂടെ നിന്ന ബലമുള്ള വലിയ അച്ഛന്‍, അക്ഷരങ്ങളെ കൂടെക്കൂട്ടിയപ്പോള്‍ കാണാമറയത്ത് എവിടെയോ ഇരുന്ന് ഒരു നൂറുവട്ടം നിറമിഴിയോടെ നെറുകില്‍ തൊട്ടനുഗ്രഹിച്ച എന്‍റെ മുത്തശ്ശന്‍.