Friday, August 10, 2012

ഞങ്ങളുടെ കല്യാണം

അന്ന് ഞങ്ങളുടെ കല്യാണമായിരുന്നു. വരന്‍ വീട്ടില്‍ത്തന്നെയുണ്ട്, 
മുറചെക്കനാണ്. ആചാരപ്രകാരം ക്രിസ്ത്യന്‍ രീതിയിലുള്ള കല്യാണമാണ്. ആദ്യവിവാഹമാല്ലാത്തതുകൊണ്ട് ആര്‍ഭാഡങ്ങളും ആഘോഷങ്ങലുമില്ല,  വീട്ടുകാരുടെ സഹകരണവുമില്ല. എങ്കിലും ഞാന്‍ അതിരാവിലെ തന്നെ ഉണര്‍ന്നു. മുറ്റത്ത്‌ വിരിഞ്ഞുനിന്ന വെള്ളനിറമുള്ള  പൂക്കളെല്ലാം കൂടയില്‍ പറിച്ചെടുത്തു, കരുതിവെച്ചിരുന്ന സാറ്റിന്‍ റിബ്ബണ്‍ ചേര്‍ത്ത് കെട്ടി ഭംഗിയുള്ള ബൊക്കെ ഉണ്ടാക്കി. കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തലമുടി വൃത്തിയായി ചീകികെട്ടി. വലിയ കമ്മലും മാലയുമണിഞ്ഞു. കണ്ണെഴുതി, നെറ്റിയില്‍ പൊട്ടുകുത്തി. തലേന്ന് പറിച്ചുവെച്ച് വിരിയിച്ച മുല്ലപ്പൂക്കള്‍ കൊരുത്ത് മുടിയില്‍ വെച്ചു, അതിനുമേലെ തൂവെള്ള നിറമുള്ള നെറ്റ് പുതച്ചു.