മുത്തശ്ശനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്നെ ഒരു നോക്ക് കാണാന്‍ കാത്തുനിന്നില്ല എന്ന് വേണം പറയാന്‍. പക്ഷെ ഞാനീ അപ്പൂപ്പനെ അറിഞ്ഞിട്ടുണ്ട്, ഒന്നല്ല, ഒരായിരം വട്ടം.എട്ടാം ക്ലാസ്സില്‍ മലയാളത്തിന്‍ നൂറില്‍ നൂറ് കരസ്ഥമാക്കിയതിനു ടീച്ചറുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കൊച്ചുമകളുടെ മുഖം കണ്ട് ദൂരത്തെവിടെയോ ഒളിച്ചിരുന്ന് കോരിത്തരിച്ച മുത്തശ്ശന്‍, ബിരുദത്തിനു literature എന്ന പൂതി ഉള്ളില്‍ ഊതിതെളിപ്പിച്ചുത്തന്ന രൂപമറിയാത്ത പിതാമഹന്‍, പിന്നെ, എഴുത്തിന്‍റെ ആദ്യപടികള്‍ ചവിട്ടി ക്കയറവേ കൈപിടിച്ചു താങ്ങായി കൂടെ നിന്ന ബലമുള്ള വലിയ അച്ഛന്‍, അക്ഷരങ്ങളെ കൂടെക്കൂട്ടിയപ്പോള്‍ കാണാമറയത്ത് എവിടെയോ ഇരുന്ന് ഒരു നൂറുവട്ടം നിറമിഴിയോടെ നെറുകില്‍ തൊട്ടനുഗ്രഹിച്ച എന്‍റെ മുത്തശ്ശന്‍.